വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

11 October 2012

ദൈവത്തിന്റെ മറ്റു ചില വിക്യതികൾ

 

എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ  മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്,  മൈസൂരിലെത്തിയിരുന്നു.

ഒരു വർഷം മുൻപാണത്,

മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ  ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും  വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.

ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി,  ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച്  വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,

05 August 2012

മോനായിയുടെ യാഗം




മോനായി  ഒരു പഴേ ദോസ്താണു.
വെള്ളമടിയില്ല, പുഹയില്ല, അലമ്പില്ല, ഞങ്ങളൊഴിച്ച് അനാവശ്യ കൂട്ട്കെട്ടില്ല ,  ചുരുക്കത്തിൽ തങ്കപ്പെട്ട ഒരു മാന്യൻ.
ഉൽസവപ്പറമ്പിൽ കൊണ്ടുവച്ച ജനറേറ്റർ ശബ്ദത്തിൽ ഞാനടക്കം  നിദ്രയിലാറാടുമ്പോൾ ,മോനായി പ്രഭാതങ്ങളിൽ കളസമണിഞ്ഞ് സവാരിയും, അപാര വ്യായാമങ്ങളും ചെയ്ത് ആറു കട്ടയായി.

ജോഗിംങ്ങിനിറങ്ങുന്ന കളേർസിനേക്കുറിച്ചുള്ള വിവരണത്തിൽ മയങ്ങി  നാലു ദിവസം പോയി നോക്കിയെങ്കിലും  അഞ്ചാം ദിവസം ഞാൻ  കോലൊടിച്ചിട്ട് സമാധിയായി.

ഫെയറാന്റ് ലൗലി, ഇമാമി, കുട്ടിക്കൂറ എന്നിവ എവിടെക്കണ്ടാലും, ഓണർഷിപ്പ് നോക്കാതെ അപ്ലൈ ചെയ്യുക, പിന്നെ കറുപ്പിനഴക് ഓ ഓ ഓ ഔദ്യോഗിക ഗാനവും ഒഴിച്ചാൽ ആളു തീരെ ഉപദ്രവകാരിയല്ല..

ജോലിക്ക് ജോലി, കാശിനു കാശ്,ജീൻസിനു ജീൻസ്, ടീഷർട്ടിനു ടീഷർട്ട്!
എന്നാലും 100  സി സി ബൈക്കിൽ ഒരു പൂജാഭട്ട് ഇല്ലാതിരുന്നത് അവനെ വിഷാദനിമഗ്മ്നാക്കി.
 ആഴത്തിലുള്ള കൂട്ട പഠനങ്ങൾക്കും, റഫറൻസുകളിൽ നിന്നും ചാറ്റിംങ്ങ്, ഓർക്കുട്ടിംങ്ങ് ( അന്ന് ഫേസ്ബുക്ക് ഒക്കെ ഭ്രൂണം!)എന്നിവയുടെ അപാരസാധ്യതകളേക്കുറിച്ച് മനസ്സിലാക്കുകയും , പിറ്റേ ദിവസ്സം റൂമിൽ ഇന്റർനെറ്റ് കണക്ക്ഷൻ അടിയന്തിരമായി  ഉത്ഘാടനം ചെയ്യുകയും ഉണ്ടായി.

ഷെയറിട്ടാണെങ്കിലും, പുറമ്പോക്ക്ഭൂമി കയ്യേറണപോലെ മോനായി ഒറ്റയ്ക്കങ്ങ് ആധിപത്യം സ്ഥാപിച്ചു. ആഭ്യന്തരകലഹങ്ങൾക്കും,മുട്ടനടിക്കുമവസാനം  അവൻ അസന്നിഗ്ദമായി സിദ്ദാന്തിച്ചു....
" ആരു വേണമെങ്കിലും നെറ്റ് ഉപയോഗിച്ചോ...... ബട്ട്!!! സിസ്റ്റം തരില്ല, അത് എന്റെയാകുന്നു!!!! "

സംഗതി ശെരിയാണല്ലോ .... !
പല്ല് കടിച്ച് ഞങ്ങൾ പഴേ  കാരംസിലേക്കും,ചീട്ട് കളിയിലേക്കും മടങ്ങിപ്പോയി... കഴുത കളി തന്നെ.

അനന്തരം മോനായി സ്വാമിയായി.
ഓഫീസ് വിട്ട് വന്നാൽ സിസ്റ്റം ഓണാക്കും.

15 July 2012

അത്മാവിന്റെ കുറ്റബോധം




"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ,  തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ  ജീവിച്ചേ  ഒക്കൂ.

എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ  വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?

അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!

എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ  പറഞ്ഞപ്പോൾ,  അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.

സാരമില്ല, എന്റെ  അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!


31 May 2012

ചുവന്ന നക്ഷത്രം



തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
 ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു  ചൂട് ചായ  എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
 പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.

18 May 2012

എൻറ്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ - ഒന്നാം വാല്യം



ഒരു ഫയങ്കര ഡ്രൈവറായിരുന്നല്ലോ ഞാൻ. (യേസ്  , ഭൂമിയുടെ ഭ!!  )
ഭയങ്കരം എന്ന് പറയുമ്പോൾ ഭയം അങ്കുരിപ്പിക്കുന്ന, ഭയാനകമായ എന്നൊക്കെയാണർത്ഥം എന്നോർക്കണം!
വഴിനടക്കാർക്കും മറ്റു ഡ്രൈവർമ്മാർക്കും മാത്രമല്ല,ഗിയറെങ്ങോട്ട് ഇടണം എന്ന് കലുങ്കഷമായി ചിന്തിച്ച് വണ്ടിയോടിച്ച എനിക്കു വരെ അങ്ങനെയായിരുന്നു.

എന്തൊക്കെയാണെങ്കിലും കുഞ്ഞുനാളുതൊട്ടേ വാഹനങ്ങൾ എനിക്ക് ഇഷ്ടമാണു.
എൽപി സ്കൂൾ കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യ വാഹനം എന്റെ ഓർമ്മയിൽ 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ആയിരുന്നു.

വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ഈ വാഹനത്തിനു ഇൻഗ്രേഡിയന്റ്സ് ആയി വേണ്ടതു നിങ്ങൾക്കറിയാവുന്നതു പോലെ, രണ്ട് പഴയ റബർചെരിപ്പും ഒരു നീളൻ കോലും ( വെർട്ടിക്കൽ ), ചെറിയ കോലും ( ഹൊറിസോണ്ടൽ ) ഒരു കാലി ഉജാലകുപ്പിയും മാത്രമാണു.പിന്നെ വേണ്ട വിധത്തിൽ മുറിച്ചെടുക്കാൻ ഒരു അരിവാൾ അത്യുത്തമം.